Thursday, 5 March 2015

ആറ്റുകാല്‍ പൊങ്കാല


ഭൂമി ദേവിയുടെ പ്രതീകമായ മണ്‍കലത്തില്‍ വായും, ആകാശം, ജലം, അഗ്നി എന്നിവ കൂടിച്ചേരുമ്പോള്‍ നിവേദ്യപുണ്യം. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ആറ്റുകാല്‍ പൊങ്കാല. ലോകത്തെ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ ഒത്തുകൂടുന്ന ഉത്സവം എന്ന പേരില്‍ ആറ്റുകാല്‍ പൊങ്കാല ഗിന്നസ് ബുക്കില്‍ ഇടം നേടിയിട്ടുണ്ട്.

1997 ഫെബ്രുവരി 23ന് നടന്ന പൊങ്കാലയില്‍ 1.5 മില്യണ്‍ സ്ത്രീകള്‍ പങ്കെടുത്തതു അടിസ്ഥാനമാക്കിയാണ് ഈ ചടങ്ങ് ഗിന്നസ് ബുക്കില്‍ കയറിയത്. 2009ല്‍ പുതുക്കിയ ഗിന്നസ് റെക്കോര്‍ഡ് അനുസരിച്ച് 25 ലക്ഷം പേര്‍ ഈ ഉത്സവത്തില്‍ പങ്കെടുത്തു. ദ്രാവിഡജനതയുടെ ദൈവാരാധനയുമായി ബന്ധപ്പെട്ട ഒരു ആചാരമാണ് പൊങ്കാല. പൊങ്കാല ഒരു ആത്മസമര്‍പ്പണമാണ്. അതിലുപരി അനേകം പുണ്യം നേടിത്തരുന്ന ഒന്നായിട്ടാണ് പൊങ്കാല കരുതിപ്പോരുന്നത്. പൊങ്കാല അര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചാല്‍ മനസ്സിനുള്ളിലെ ആഗ്രഹങ്ങള്‍ സാധിച്ച് തരും എന്നുള്ള ഉറപ്പുമാണ് പൊങ്കാലയിലേക്ക് സ്ത്രീജനങ്ങളെ ആകര്‍ഷിക്കുന്നത്. പൊങ്കാലയ്ക്ക് മുന്‍പ് ഒരാഴ്ചയെങ്കിലും വ്രതം നോറ്റിരിക്കണം. കൂടാതെ ദിവസത്തില്‍ രണ്ടുനേരം കുളിച്ച്, മല്‍ത്സ്യം, മുട്ട, മാംസം എന്നിവ വെടിഞ്ഞ് സസ്യാഹാരം മാത്രം കഴിച്ച് മനഃശുദ്ധിയോടും ശരീര ശുദ്ധിയോടും കൂടി വേണം വ്രതം എടുക്കാന്‍. അതിനു പുറമെ, പൊങ്കാലയുടെ തലേ ദിവസം ഒരിക്കല്‍െ മാത്രമേ ആഹാരം കഴിക്കാവൂ. (ഇന്ന് അത് മാറി ഒരു നേരം മാത്രമേ അരി ആഹാരം കഴിയ്ക്കാന്‍ പാടൂള്ളൂ എന്നായിട്ടുണ്ട്).

പൊങ്കാലയ്ക്ക് മുന്‍പ് കഴിവതും ക്ഷേത്രദര്‍ശനം നടത്തുക. കാരണം പൊങ്കാല ഇടുവാന്‍ അനുവാദം ചോദിക്കുന്നതായിട്ടാണ് ഇങ്ങനെ ചെയ്യുന്നത്. പൊങ്കാല അടുപ്പിന് സമീപം ഗണപതിയ്ക്ക് വയ്ക്കുക എന്ന ചടങ്ങുണ്ട്. തൂശനിലയില്‍ അവില്‍, മലര്‍, വെറ്റില, പാക്ക്, പഴം, ശര്‍ക്കര, പൂവ്, ചന്ദനത്തിരി, നിലവിളക്ക്, നിറനാഴി, കിണ്ടിയില്‍ വെള്ളം എന്നിവ വയ്ക്കണം. പുതിയ മണ്‍കലത്തിലാണ് പൊങ്കാല ഇടേണ്ടത്. ഇത് കൊണ്ട് അര്‍ത്ഥമാക്കുന്നത്; പ്രപഞ്ചത്തിന്‍റെ പ്രതീകമായ മണ്‍കലം ശരീരമായി സങ്കല്പ്പിച്ച്, അതില്‍ അരിയാകുന്ന മനസ്സ് തിളച്ച് അതിന്‍റെ അഹംബോധം നശിക്കുകയും, ശര്‍ക്കരയാകുന്ന പരമാനന്ദത്തില്‍ ചേര്‍ന്ന് ആത്മസാക്ഷാത്കാരത്തിന്‍റെ പായസമായി മാറുന്നു എന്നാണ്.

ക്ഷേത്രത്തിനു മുന്‍പിലുള്ള പണ്ഡാര (രാജാവിന്റെ പ്രതീകം) അടുപ്പില്‍ തീ കത്തിച്ചതിനു ശേഷം മാത്രമേ മറ്റുള്ള അടുപ്പുകളില്‍ തീ കത്തിക്കാന്‍ പാടുള്ളൂ. പൊങ്കാല അടുപ്പില്‍ തീകത്തിച്ചതിനുശേഷം മാത്രമേ ജലപാനം പാടുള്ളൂ എന്നുമുണ്ട്. നിവേദ്യം തയാറായതിനു ശേഷം മാത്രമേ ആഹാരം കഴിക്കാവൂ. പൊങ്കാലയില്‍ സാധാരണയഅയി വെള്ള ചോറ്, വെള്ളപായസം, ശര്‍ക്കര പായസം എന്നിവയും തെരളി (കുമ്പിളപ്പം), മണ്ടപ്പുട്ട് മുതലായവ നിവേദ്യം തയ്യാറായതിനു ശേഷവും ഉണ്ടാക്കാം. അതിനു ശേഷം ക്ഷേത്രത്തില്‍ നിന്നും നിയോഗിക്കുന്ന പൂജാരികള്‍ തീര്‍ത്ഥം തളിക്കുന്നതോടെ പൊങ്കാല സമാപിക്കുന്നു.
ഫോട്ടോ: ശ്രീകേഷ്‌

ഫോട്ടോ: ശ്രീകേഷ്‌

ഫോട്ടോ: ശ്രീകേഷ്‌

ആനി പൊങ്കാലയിടുന്നു. ഫോട്ടോ: ശ്രീകേഷ്‌

ഫോട്ടോ: ശ്രീകേഷ്‌

ഫോട്ടോ: ശ്രീകേഷ്‌

ചിപ്പി പൊങ്കാലയിടുന്നു...ഫോട്ടോ: ശ്രീകേഷ്‌

പൊങ്കാലയ്‌ക്കെത്തിയവരെ ക്യാമറയില്‍ പകര്‍ത്തുന്ന മന്ത്രി കെ.പി. മോഹനന്‍

ഫോട്ടോ: ബിജുവര്‍ഗ്ഗീസ്‌

ഫോട്ടോ: ബിജുവര്‍ഗ്ഗീസ്‌

എ.കെ. ആന്റണിയുടെ ഭാര്യ എലിസബത്ത് പൊങ്കാലയിടുന്നു. ഫോട്ടോ: ബിജുവര്‍ഗ്ഗീസ്‌

ഫോട്ടോ: ബിജുവര്‍ഗ്ഗീസ്‌

ഫോട്ടോ: ശ്രീകേഷ്

ഫോട്ടോ: ശ്രീകേഷ്

സിനിമാതാരം ജയറാം ആറ്റുകാല്‍ദേവിക്ഷേത്രത്തില്‍... ഫോട്ടോ: ശ്രീകേഷ്

ഫോട്ടോ: ശ്രീകേഷ്

ഫോട്ടോ: ശ്രീകേഷ്

ഫോട്ടോ: ശ്രീകേഷ്

ഫോട്ടോ: ശ്രീകേഷ്

ഫോട്ടോ: ശ്രീകേഷ്



ഫോട്ടോ: ശ്രീകേഷ്

ഫോട്ടോ: ശ്രീകേഷ്

ഫോട്ടോ: ശ്രീകേഷ്


ഫോട്ടോ: ശ്രീകേഷ്

ഫോട്ടോ: ശ്രീകേഷ്


ഫോട്ടോ: ശ്രീകേഷ്


ഫോട്ടോ: ശ്രീകേഷ്

ഫോട്ടോ: ശ്രീകേഷ്

0 comments:

Post a Comment