പുലി പാല് തേടി കാട്ടിലേക്ക് പോയ മണികണ്ഠന്റെ കയ്യിൽ നാളികേരം കൊടുത്ത് പന്തള രാജാവ് യാത്രയാക്കിയതിന്റെ ഓർമ്മയാണ് ശബരിമല യാത്രയിൽ അയ്യപ്പൻമാർ നാളികേരം കൊണ്ടു പോകുന്നത്. നാളികേര ത്തെ പരമശിവൻ എന്നാണ് സങ്കൽപിക്കുന്നത്.രാജാവ് ഇപ്രകാരം പറഞ്ഞു.
മുക്കണ്ണു മുണ്ട്, ചകിരി ജഡയും
കപാലമൊക്കും
ചിരട്ടയ മുതോപമായ നീരും
ചിക്കന്നു സേവയുടെ ദൈത്യ ഫലം ' . ' കൊടുക്കൂ
മിക്കണ്ട ദേവർ സാക്ഷാൽ
പരമേശ്വര മൂർത്തി തന്നെ '
മുക്കണ്ണുണ്ട് --- മൂന്നു കണ്ണുകൾ
നാളികേരത്തിനും ശിവനും ഉണ്ട്.
ചകിരി ജഡ - തേങ്ങയുടെ ചകിരി യെ ശിവന്റെ ജഡയായി കാന്നുന്നു.
ചിരട്ടയെ ശിവന്റെ നെറ്റിയോടു ഉപമിക്കുന്നു.
തേങ്ങാ ജലത്തെശിവഭഗവാന്റെ നെറ്റിയോടു താരതമ്യപെടുത്തുന്നു.
തേങ്ങയുടെ ഒരു കണ്ണു തുളച്ചപ്പോൾ ശിവഭഗവാനെൻറ ശിരസ്സിൽ നിന്നും ഗംഗാജലം പ്രവഹിക്കുന്നതു പോലെ വെള്ളം ഒഴുകുന്നു.
കടപ്പാട് മതമൈത്രിയുടെ തിരുസന്നിധി.
0 comments:
Post a Comment