ഒരവസരത്തില്‍ മേല്‍ശാന്തിക്ക് അത്യാവശ്യമായി ഒരു സ്ഥലംവരെ പോകണം. പന്ത്രണ്ടോ പതിമൂന്നോ വയസ്സുള്ള തന്റെ മകനെ ഗുരുവായൂരപ്പനെ പൂജിക്കുവാന്‍ ഏര്‍പ്പെടുത്തിയിട്ട് അദ്ദേഹം യാത്രയായി.
നിവേദ്യസമയത്ത് ഭഗവാന്‍ എന്താണ് ചലനമില്ലാതിരിക്കുന്നതെന്നായിരുന്നു ഉണ്ണി നമ്പൂതിരിയുടെ ചിന്ത എത്ര വിളിച്ചിട്ടും ഭഗവാന്‍ അനങ്ങുന്നില്ല.
ഭക്തിപൂര്‍വ്വം ‘പ്രാണാഹൂതി’ നടത്തി. എന്നിട്ടും ഉരുളിയിലെ നിവേദ്യം അതുപോലെ തന്നെ ബാക്കി. തൈരും കണ്ണിമാങ്ങയും ചോറും ഭഗവാനു പ്രിയമാണെന്നു ഉണ്ണി കേട്ടിട്ടുണ്ട്. ഉടനെ അതു കൂടി ഉള്‍പ്പെടുത്തി നിവേദിച്ചു. അപ്പോഴും ചോറു ബാക്കി തന്നെ. ഉണ്ണിക്കു സങ്കടമായി. ആ പാവം ഭഗവാന്റെ പാദത്തില്‍ കെട്ടിപിടിച്ചു കരഞ്ഞു. ഗുരുവായൂരപ്പന്‍ ഉണ്ടില്ലെന്നറിഞ്ഞാല്‍ അച്ഛന്‍ തന്നെ അടിക്കും. ‘… ഉണ്ണി കണ്ണാ… ചോറുണ്ണ്’ ഇല്ലെങ്കില്‍ അച്ഛന്‍ വരുമ്പോള്‍ എന്നെ അടിക്കും.
ഗുരുവായൂരപ്പന്‍ എത്രനേരം ഉണ്ണി നമ്പൂതിരിയുടെ കണ്ണുനീരു കാണും. ഉരുളിയിലെ കണ്ണിമാങ്ങയും തൈരും ഉണക്കുചോറും ഒക്കെ നിമിഷങ്ങള്‍ക്കുള്ളില്‍ തീര്‍ന്നു.
ഉണ്ണിക്കു സന്തോഷമായി. ഭഗവാന്‍ ഉണ്ടല്ലോ അതു മതി.
നട തുറന്നു.
ഉരുളി പുറത്തേക്ക് എടുത്തുവച്ചു. ഒറ്റുവറ്റുപോലും ഉരുളിയില്‍ ബാക്കിയില്ല. കഴകക്കാരന്‍ വാര്യര്‍ക്ക് ദേഷ്യമായി.
‘ഉണ്ണി നമ്പൂതിരി… നിവേദ്യം….?
ഒട്ടും ബാക്കിയില്ലാതെ അകത്തിരുന്ന് ഉണ്ടുവോ?
‘ഉണ്ടു’ ഞാനല്ല, ഭഗവാന്‍ ഗുരുവായൂരപ്പന്‍!!
എന്ത്?
അതെ’
പച്ചക്കള്ളം! അച്ഛന്‍ മ്പൂതിരി ഇങ്ങു വരട്ടെ. ആരാണ് ഉണ്ടതെന്ന് അപ്പോള്‍ തെളിയും.
അദ്ദേഹം വന്നപ്പോള്‍ ഉണ്ണി നിവേദ്യം ഭക്ഷിച്ച കഥ വാര്യര്‍ പറഞ്ഞു. ദേഷ്യം തോന്നി നമ്പൂരിതരി ഉണ്ണയെ നല്ലപോലെ അടിച്ചു.
ഉടനെ ശ്രീകോവിലില്‍ നിന്നും അശരീരി ഉണ്ടായി…. ‘ഞാന്‍ തന്നെയാണ് നിവേദ്യം ഉണ്ടത്…. അതിന് ഉണ്ണിയെ അടിക്കേണ്ടാ’!
0 comments:
Post a Comment